സഹയാത്രികര്‍ [followers]

Tuesday, September 14, 2010

പാറ്റൂര്‍ ദേവസേന

Bookmark and Share
ആരൂഡം പൊത്തിയ
പടിപ്പുരയ്ക്കപ്പുറം
അരൂപികള്‍ വാഴുന്ന
പതിനാറു കെട്ട്.

തറവാട്ട്‌ കെട്ടിന്റെ

തെക്കേ തലയ്ക്കലായ്
പാലകള്‍ പൂത്തൊരു
യക്ഷിക്കാവ് .

കാവിന്‍റെയുള്ളില്‍

ചികഞ്ഞു ചെന്നാല്‍
കാല്പെരു മാറ്റങ്ങള്‍
ചിലതു കേള്‍ക്കാം.

ഇഴയുന്ന നാഗത്തിന്‍

സീല്‍ക്കാരവും,
ചിലങ്കകളിലുതിരുന്ന
ചിന്ച്ചില്ല നാദവും,

ആരോ തംബുരു

മീട്ടാതെ പാടുന്നതും
അടുത്തെങ്ങോ
കുറുനരി കൂവുന്നതും.

ഇരുട്ടില്‍ കൂമന്‍

മുരളുന്നതും
കാട്ടുമൂങ്ങാ,മൂളാന്‍
തുടങ്ങുന്നതും.

വവ്വാല്‍ കൂട്ടങ്ങള്‍

അലയുന്ന കാഴ്ചയും
ഇടിമിന്നല്‍ ഇടയ്ക്കിടെ
നടുക്കുന്നതും.

പാഴായ ഹോമത്തിന്‍

അവശിഷ്ട വസ്തുവായ്‌
യജ്ഞ  ചാര്‍ത്തുകള്‍
ചിതറിപടര്‍ന്നതും.
 
വിണ്ടു കീറിയ
തലയോടിന്‍ പറ്റവും,
ചോര ശേഷിക്കാ
കബന്ധങ്ങളും.

നാഗ തറയില്‍

കാറ്റാഞ്ഞു വീശുന്നതും,
കാറ്റില്‍ കാവാടി
ഉലയുന്നതും

നിലം തൊടാതലയുന്ന

പാദങ്ങളും 
തലയ്ക്കു മുകളിലായ്
പാറുന്ന തീനാളവും.

പാടുന്നു ഞാനൊരു

പഴംകഥ പിന്നെയും
ഓര്‍മ്മകള്‍
ഉണ്ടായിരിക്കാന്‍.

ഇതാണ് കഥയിലെ

ശവപറമ്പ്
ഇവിടെ വാഴുന്നു

പാറ്റൂര്‍ ദേവസേന.

a poem by,
     Baiju R Nair.
[സമര്‍പ്പണം:-എന്‍റെ സ്വപ്നമായ''കുങ്കുമാര്‍ച്ചന ''എന്ന കഥയുടെ ആമുഖത്തിനായി]

1 comment: